വക്കീലാണ്..ദേ കോട്ട് കണ്ടാ..
നിയമോന്നറിയേല. എന്നാലും വാദിക്കും...
സത്യംമാത്രേ പറയൂ.
.സത്യമല്ലാതൊന്നും നിങ്ങളോട് പറയേംഇല്ല

Thursday 4 August 2011

മാറേണ്ടത് നിയമവും സമൂഹവും



ദേ..പിന്നേം വാണിഭം;
അതും സ്കൂളില്‍

സ്കൂള്‍ വിദ്യാര്‍ഥിനിയും സംഘവും സ്കൂളും ഇന്റര്‍നെറ്റ് കഫേയും ടെലിഫോണ്‍ ബൂത്തും വ്യാപാര സ്ഥാപനവും കേന്ദ്രീകരിച്ച് ഒരു കച്ചവടം. മധ്യകേരളത്തില്‍ നിന്നാണ് പുതിയ വാണിഭ വാര്‍ത്ത. എന്നാല്‍, സംഭവത്തിന്റെ നേര്‍പകര്‍പ്പുകള്‍ പലതും മാധ്യമങ്ങളില്‍ കാണുന്നുമില്ല. വഴിപോലെ വരുമായിരിക്കും.


സ്കൂള്‍ വിദ്യാര്‍ഥിനിയും സംഘവും എന്നുപറയുന്നതില്‍ തെറ്റില്ലെന്നാണ് വക്കീലാന്റെ പക്ഷം. അക്കാര്യത്തില്‍ വക്കാലാന്റെ പക്ഷത്താണ് സമൂഹവുംനില്‍ക്കേണ്ടത്. രാജ്യത്തെ നിയമം ആണ് ഇത്തരത്തില്‍ വാണിഭക്കാരെ സൃഷ്ടിക്കുന്നത്. വളര്‍ത്തിയുണ്ടാക്കിയവര്‍ പ്രതീക്ഷകളോടെ സ്കൂളിലേക്കയക്കുമ്പോള്‍, പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ ശ്രദ്ധിക്കാനും പാലിക്കാനും ഏറെയുണ്ട്.


പെണ്‍കുട്ടിയെ മറ്റാരുടെയും കണ്ണുവെട്ടിച്ച് ഒരാള്‍ ആക്രമിക്കുകയോ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയോ ചെയ്താന്‍ അയാളില്‍ നിന്ന് രക്ഷപ്പെടുന്ന നിമിഷം പുറംലോകം സംഭവം അറിഞ്ഞിരിക്കണം. അങ്ങനെയൊരു നിയമം നമുക്കില്ലാതെ പോയി. പീഡിപ്പിക്കപ്പെട്ട സംഭവം ആരെങ്കിലും എന്നെങ്കിലും അറിയുന്ന സമയംമുതലാണ് പെണ്‍കുട്ടി 'ഇര'യും മറ്റുള്ളവര്‍ പ്രതികളുമാവുന്നത്. ഇരയെ സാക്ഷിയാക്കി കേസ് രജിസ്ട്രര്‍ ചെയ്യുന്നതാണ് നമ്മുടെ നിയമം. അതുകൊണ്ടാണല്ലോ റെജീനയെ പോലുള്ളവര്‍ പലവിധത്തില്‍ നിയമത്തെ നോക്കി കൊഞ്ഞനം കുത്തിയത്. മുഖ്യ സാക്ഷിയെന്നതില്‍ നിന്ന് കേസിന്റെ സ്വഭാവമനുസരിച്ച് വാണിഭത്തില്‍ ഇറങ്ങിയ 'ഇര' ഒന്നാം പ്രതിയാണ് ആവേണ്ടത്. ഇത്തരമൊരു ചര്‍ച്ച വനിതാ പ്രസ്ഥാനങ്ങള്‍ക്കിടയില്‍ നിന്നുതന്നെ ഉയര്‍ന്നുവരണം.


മകള്‍ ഒരു വലയത്തില്‍പ്പെട്ടെന്ന് മനസിലാക്കിയ രക്ഷിതാക്കള്‍ പരാതി നല്‍കി. സ്കൂളില്‍നിന്നു പെണ്‍കുട്ടിയെ കാറില്‍കയറ്റി കൊണ്ടുപോകുന്നത് അധ്യാപകരില്‍ ചിലര്‍ കണ്ടു. സംശയം തോന്നി അന്വേഷണം നടത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. സംഭവത്തില്‍ രണ്ടുപേരെ വലയിലാക്കി. അന്വേഷണം വ്യാപകമാക്കി.  ബലാല്‍സംഗത്തിനു കേസ് രജിസ്റര്‍ ചെയ്തിരിക്കുന്നത്. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. ഒരുമാസമാണ് വിവിധ ഇടങ്ങളിലായി പന്ത്രണ്ടോളം പേര്‍ പീഡിപ്പിച്ചതെന്നാണു മൊഴി. പെണ്‍കുട്ടിയുമായി അടുപ്പമുണ്ടായ യുവാവ് ആദ്യം പീഡിപ്പിക്കുകയും പിന്നീട് മറ്റുള്ളവര്‍ക്കു 'കാഴ്ചവച്ചു' എന്നാണു പോലീസ് പറയുന്നത്.


അതേസമയം, കേസ് ഇവിടംകൊണ്ടെന്നും നില്‍ക്കുന്നതല്ലെന്നാണ് വക്കീലാന് ലഭിച്ച വിവരം. ഒരു പെണ്‍കുട്ടിയല്ലയത്രെ, വാണിഭ സംഘത്തിന്റെ വലയിലുണ്ടായിരുന്നത്. കൂട്ടുകാരികളില്‍ ചിലരും സംഘത്തിനൊപ്പം ചുറ്റിക്കറങ്ങിയതായും പീഡനം ഏറ്റുവാങ്ങിയതായും  പറയുന്നു. പീഡനക്കഥ പുറത്തുവരുമ്പോള്‍ മാത്രം സമൂഹം അതേറ്റെടുക്കുന്ന രീതി ഇവിടെനിന്നെങ്കിലും മാറണം. നിയമത്തിലും കാതലായ മാറ്റം വരണം. ഭീഷണിയുടെ പേരില്‍ വാണിഭസംഘത്തിന്റെ ചെയ്തികള്‍ക്ക് കൂട്ടുനില്‍ക്കുന്നതും ബലമായി ബലാല്‍സംഗത്തിനിരയാക്കുന്നതും നിയമത്തിനുമുന്നില്‍ ന്യായീകരിക്കാം. 


എന്നാല്‍, ആണ്‍ സുഹൃത്തുക്കളോടൊപ്പം സ്കൂളില്‍ നിന്ന് കാറില്‍ കയറി പോവുകയും പലര്‍ക്കുമൊപ്പം അഴിഞ്ഞാടുകയും ചെയ്ത് വൈകുന്നേരം വീട്ടിലെത്തി അച്ഛനും അമ്മക്കുമൊപ്പം സസന്തോഷം കഴിയുന്ന പെണ്‍കുട്ടികളെ നിയമത്തിന്റെ മുന്നില്‍ നിര്‍ത്തുകയാണ് വേണ്ടത്. നിയമസഭാസാമാജികര്‍ ഇത്തരമൊരു ചര്‍ച്ച നടത്തണം.  വക്കീലാന്റെ വാക്കുകള്‍ കഠിനമായോ? ഓരോ ദിവസവും സ്കൂളില്‍ നിന്ന് വീട്ടിലെത്തുകയും രാവിലെ പോവുകയും ചെയ്യുന്ന മക്കള്‍, ഒരു ദിനം പിടിക്കപ്പെടുമ്പോള്‍ അവരെ തള്ളാന്‍ കഴിയാത്ത രക്ഷിതാക്കളെ നിങ്ങള്‍ മാപ്പ് തരണം. നാളയുടെ നല്ല സമൂഹത്തിനും നന്‍മക്കും വേണ്ടിയാണീ ചര്‍ച്ച.



1 comment:

  1. ആണ്‍ സുഹൃത്തുക്കളോടൊപ്പം സ്കൂളില്‍ നിന്ന് കാറില്‍ കയറി പോവുകയും പലര്‍ക്കുമൊപ്പം അഴിഞ്ഞാടുകയും ചെയ്ത് വൈകുന്നേരം വീട്ടിലെത്തി അച്ഛനും അമ്മക്കുമൊപ്പം സസന്തോഷം കഴിയുന്ന പെണ്‍കുട്ടികളെ നിയമത്തിന്റെ മുന്നില്‍ നിര്‍ത്തുകയാണ് വേണ്ടത്.

    ReplyDelete