വക്കീലാണ്..ദേ കോട്ട് കണ്ടാ..
നിയമോന്നറിയേല. എന്നാലും വാദിക്കും...
സത്യംമാത്രേ പറയൂ.
.സത്യമല്ലാതൊന്നും നിങ്ങളോട് പറയേംഇല്ല

Thursday 14 July 2011

അറിഞ്ഞില്ലെ, മ്മടെ ഗോവിന്ദസ്വാമിക്ക് ആളൂരുവക്കീലിനോടിപ്പോള്‍ കെലിപ്പാ...

അത്യാവശ്യം കഞ്ചാവും മയക്കുമരുന്നും പുകവലിയുമൊക്കെയുള്ള ഗോവിന്ദസ്വാമിക്ക് 'സ്വാമി' കിട്ടാതായിട്ട് നാളേറെയായത്രെ. ജയിലില്‍ നല്ല കാശ് കൊടുത്താലെ 'സ്വാമി' കിട്ടൂ. മാനോം മര്യാദയും ഇല്ലാത്തവരാണ് ജയിലിലെ 'പുള്ളി'ക്കാരിലധികവുമെങ്കിലും പെണ്‍വിഷയത്തില്‍ വരുന്നവരെയൊക്കെ നന്നായി പെരുമാറാറുണ്ട്. അക്കൂട്ടത്തില്‍ പേരെടുത്ത് വന്ന ഗോവിന്ദസ്വാമിക്ക് സഹ'പുള്ളി'ക്കാരില്‍ നിന്ന് കിട്ടിയത് ചെറുതായൊന്നുമല്ലത്രെ. ഇടിയൊക്കെ നിലച്ചതോടെ സ്വാമി സുന്ദരനാണിപ്പോള്‍. ഒന്നുപുകച്ചുവലിക്കാന്‍ 'സ്വാമി' കിട്ടുന്നില്ലെന്ന പരാതിമാത്രമെ ഇപ്പോഴുള്ളൂ. കാര്യം ജയിലാണെങ്കിലും വെറുതെ ആരും ഇത്രവിലപിടിപ്പുള്ള മുതല്‍ കൊടുക്കില്ല. കിട്ടുന്ന പണത്തിന്റെ നല്ലൊരുശതമാനം ഏമ്മാന്‍മാര്‍ക്കായതിനാല്‍, ഗോവിന്ദസ്വാമിമാരില്‍ നിന്ന് വില ഇരട്ടിയാണ് ജയിലിലെ കഞ്ചാവുമുതലാളിമാര്‍ ഈടാക്കുന്നത്.


നേരം വെളുത്താല്‍ വൈകുംവരെ പ്രതിക്കൂട്ടില്‍ കയറിനില്‍ക്കാനായി 'പുള്ളി'ക്കാരന്‍ പുറത്തു പോരണം. ഇതോടെ അത്യാവശ്യം കൂലികിട്ടുന്ന പണി ജയിലില്‍ ചെയ്യാനാവാത്ത സ്ഥിതി. കയ്യില്‍ കാശില്ലാതെ ജയിലിലും ജീവിക്കാനാവില്ലെന്ന് വച്ചാല്‍ എന്തുചെയ്യും. അത്യാവശ്യം വട്ടച്ചെലവിന് കാശ് തരാമെന്ന് വക്കീല്‍ പറഞ്ഞിരുന്നു. എന്നും കാണുന്നുണ്ടെങ്കിലും കാശിന്റെ കാര്യം പറയുന്നില്ല. 'വക്കീല്‍ ഫീസ് ചോദിക്കട്ടെ! അപ്പോള്‍കാണാം എന്റെ തനിനിറം'-ഗോവിന്ദസ്വാമി മനസ്സില്‍ പറയുന്നതിങ്ങനെയാണ്.
കഞ്ചനടിക്കാന്‍ കാശും തരുന്നില്ല, വിസ്താരമാണെങ്കില്‍ വേണ്ടാത്തത് ചോദിച്ച് കുളമാക്കുന്നുമുണ്ട്. ചോദിച്ച് ചോദിച്ച് ഏറെക്കുറെ ചെയ്ത കുറ്റം വക്കീല്‍തന്നെ തെളിയിച്ചിരിക്കുകയാണ്. ട്രെയിനില്‍ കണ്ടവരോടെല്ലാം ചോദിച്ച് അക്കാര്യം ഉറപ്പിച്ചു. ലേഡീസ് കമ്പാര്‍ട്ടുമെന്റിലേക്ക് മാറി കയറിയെന്നകാര്യവും വക്കീല്‍ തന്നെ സ്ഥിരീകരിച്ചു. ആറു മിനിറ്റുകൊണ്ട് ഒന്നില്‍നിന്ന് മറ്റൊരുകമ്പാര്‍ട്ടുമെന്റിലേക്ക് കയറാന്‍ കഴിയുമോ എന്ന് റെയില്‍വെ ഗാര്‍ഡിനോടുമാത്രമല്ല, വള്ളത്തോള്‍നഗര്‍ സ്റ്റേഷന്‍മാസ്റ്ററോടും ആളൂരാന്‍ ചോദിച്ചുറപ്പിച്ചു.


കമ്പാര്‍ട്ടുമെന്റിനുള്ളില്‍നിന്നുളള സ്ത്രീയുടെ നിലവിള മൂന്നുതവണ മാത്രമാണ് കേട്ടതെന്ന് മൂന്നുപേരുടെ മൊഴിയാണ് ഇഷ്ടന്‍ രേഖയാക്കിയത്. ട്രെയിനില്‍വച്ച് നാലുതവണ തല ആഞ്ഞടിക്കുന്നതോടെ പെണ്‍കുട്ടിയുടെ ശബ്ദം നിലക്കുമെന്ന കാര്യം പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടറെകൊണ്ടും പറയിപ്പിച്ചു. വലതുകൈ കൊണ്ടാണ് ആക്രമണംനടത്തിയതിനാല്‍ അവരുടെ ഇടതുഭാഗത്താണ് പരിക്കുകളധികമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. പെണ്‍കുട്ടിയുടെ വലതുകൈ പിടിച്ച് പിടിച്ചുതിരിക്കുമ്പോഴുണ്ടായ പാടുകള്‍ ഉണ്ടെന്ന്, പ്രതി വലതുകൈ ഉപയോഗിച്ചുള്ള ആക്രമണത്തില്‍ പെണ്‍കുട്ടിയുടെ വലതുഭാഗത്ത് വല്ല പരിക്കുണ്ടോ എന്ന് മനപ്പൂര്‍വം ചോദിച്ചുവാങ്ങിയ ഉത്തരമാണ്.




നഖത്തിന്റെ ഉള്ളില്‍നിന്ന് ആ പെണ്‍കുട്ടിയുടെ തൊലി കണ്ടെത്തിയതിന്റെ പരിശോധന റിപ്പോര്‍ട്ടെല്ലാം പൊലീസ് സര്‍ജനില്‍ നിന്ന് കോടതിക്ക് വാങ്ങികൊടുത്തു. ആ ഡോക്ടറാണെങ്കില്‍ ഉള്ളകാര്യം എല്ലാം ചോദിച്ചറിയുകയും അത് മൊഴിയാക്കി രേഖപ്പെടുത്തുകയും ചെയ്തതിനുപിന്നാലെയാണ് വക്കീലിന്റെ കുണാപ്പ് ചോദ്യം. 'എന്റെ കാര്യം കട്ടപ്പൊക, സമ്പാദ്യം മുഴുവനും വക്കീലിനുകൊടുത്ത് തൂക്കിലേറേണ്ട അവസ്ഥ!'-ഗോവിന്ദസ്വാമി പിന്നെയും വിതുമ്പി.


പെണ്ണ് സ്വയം ചാടിയതാണെന്ന് ആദ്യം പറഞ്ഞുനോക്കി. അന്നാല്‍ അതില്‍ ഉറച്ചുനില്‍ക്കേണ്ടേ. വണ്ടിയുടെ കുടുക്കത്തിനിടെ അബദ്ധത്തില്‍ വീണതാകാമെന്നായി പിന്നെ. അങ്ങനെ വീഴുന്നവര്‍ കൈകുത്തി തൊട്ടടുത്തുതന്നെ വീഴുമെന്ന് ഡോക്ടര്‍മാരും റെയില്‍വെ ഉദ്യോഗസ്ഥരുമെല്ലാം പറഞ്ഞതോടെ അതെല്ലാം പൊളിഞ്ഞു. എന്നാലും പറഞ്ഞകാര്യത്തില്‍ ഉറച്ചുനില്‍ക്കാന്‍ കഴിയുന്നതിനുതകുന്ന കാര്യങ്ങള്‍ ചോദിച്ച് ഒപ്പിച്ചെടുക്കേണ്ടേ. അതിനുംകഴിയാത്ത കഴുത!.
ട്രെയിനില്‍വച്ചുതന്നെ അവര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും അബോധാവസ്ഥയിലായെന്നും എടുത്ത്കൊണ്ടുപോയി മറ്റൊരിടത്തിട്ട് ബലാല്‍സംഗം ചെയ്തെന്നും കൃത്യമായിതന്നെ ഡോക്ടര്‍മാരും പൊലീസും പറഞ്ഞപ്പോള്‍ മുങ്ങാനുള്ള ഒരുക്കത്തിലാവും വക്കീല്‍. 'വിടില്ല ഞാന്‍...വിടില്ല..'-ഗോവിന്ദസ്വാമിക്ക് നൊമ്പരം.


ആളൂരാനാള് കള്ളനാ. കുറേപേരുടെ കയ്യില്‍നിന്ന് കേസിന്റെ പേരുപറഞ്ഞ് കാശ് വങ്ങി. വിസ്താരം പാതിയില്‍ നിര്‍ത്തി മുങ്ങുകയാണ് പതിവ്. ബോംബെയിലെ താന കോടതിയില്‍ പ്രമാധമായ നീരജ ഗുപ്ത കൊലക്കേസില്‍ ഇങ്ങനെയൊന്ന് സംഭവിച്ചു.


ആറുപേര്‍ ചേര്‍ന്ന് കെട്ടിയിട്ട് ബലാല്‍സംഗം ചെയ്ത് കൊന്നെന്നാണ് കേസ്. വക്കാലത്ത് പിന്‍വലിക്കാനും സാക്ഷികള്‍ക്ക് ചെലവിന് കൊടുക്കാനും ഇക്കഴിഞ്ഞ ജൂണ്‍ ഏഴിനാണ് താന കോടതി ഉത്തരവിട്ടത്. അങ്ങനെയെന്തെങ്കിലും തൃശൂരിലുണ്ടായാല്‍...ഗോവിന്ദസ്വാമിയുടെ മുഖം ചുവന്നു.

No comments:

Post a Comment