വക്കീലാണ്..ദേ കോട്ട് കണ്ടാ..
നിയമോന്നറിയേല. എന്നാലും വാദിക്കും...
സത്യംമാത്രേ പറയൂ.
.സത്യമല്ലാതൊന്നും നിങ്ങളോട് പറയേംഇല്ല

Friday 29 July 2011

അജ്മല്‍ കസബിന് രക്ഷ വക്കീലാന്‍ മാത്രം.

അജ്മല്‍ കസബിന് രക്ഷ  വക്കീലാന്‍ മാത്രം.



അജ്മല്‍ കസബിന് ഇനി ഏകരക്ഷ,  വക്കീലാന്‍ വഴി വക്കാലത്ത് നല്‍കല്‍ മാത്രം. വക്കീലാന്‍ വിലസുന്ന മുംബൈ ഹൈകോടതിയുടെ വിധി ചോദ്യം ചെയ്താണ് ലോകത്തെ വിറപ്പിച്ച കസബ് സുപ്രീംകോടതിയിലേക്ക് പോയിരിക്കുന്നത്. പോയ പോക്കില്‍ വക്കീലാനെ കൂട്ടിയിരുന്നെങ്കില്‍ അയാള്‍ക്ക് പ്രതീക്ഷക്കു വഹയുണ്ടായേനെ. ഇതിപ്പോള്‍ വക്കീലാന്റെ ഗുരുത്വക്കേട് വാങ്ങി...എന്താവും എന്തോ?




26/11 എന്ന കസബിന്റെ 'ലക്കി നമ്പര്‍' വക്കീലാന്‍ ഭംബറാക്കിയേനെ. ഇന്ത്യയുടെ മഹാനടന്‍ അമിതാബ് ബച്ചന്‍, ലോകത്തെതന്നെ മികച്ച വ്യവസായ പ്രമുഖന്‍ അമ്പാനി എന്നിവര്‍ക്കെതിരെ വ്യവഹാരം നടത്തിയവര്‍ക്ക് വേണ്ടി മുംബൈ ഹൈക്കോടതിയില്‍ ഹാജരായ വക്കീലാനെ കസബ് കണ്ടെത്തിയില്ലെന്നത് മോശം. കസബിന് വേണ്ടി ഹാജരാകാന്‍ വക്കീലാനെ നിയോഗിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാരിനും പ്രോസിക്യൂഷനും കഴിയുമായിരുന്നു. കണ്ണില്‍ ചോരയില്ലാത്തവന്‍മാര്‍ എന്നല്ലാതെ എന്തുപറയാന്‍.


ഇതിപ്പോള്‍ പാവും കസബ് ജീവനോടെ പിടിയിലാവുകയും ഇന്ത്യയെ പോലൊരു രാജ്യത്തെ ജയിലില്‍ 'സുഖിച്ചു' കഴിയേണ്ടിയും വരുന്ന ഒരവസ്ഥ. ഹോ..ഓര്‍ത്തിട്ടു സഹിക്കുന്നില്ല. 166 പേരെ കൊലപ്പെടുത്തിയെന്നല്ലാതെ വേറെന്താണ് ആ പയ്യന്‍ ചെയ്തത്. 238 പേര്‍ക്ക് പരിക്കും പറ്റി. അവന്റെ ഒപ്പം 2008 നവംബര്‍ 26ന് മുംബൈയില്‍ 'പണിചെയ്യാന്‍' എത്തിയ ഒമ്പതുപേരെ അവിടത്തെ പോലീസുകാരന്‍മാര്‍ കൊന്നൊടുക്കി. 


പൊലീസുകാരുടെ ആക്രമണത്തില്‍ വലതു കൈപ്പത്തി അറ്റുപോയ കസബ് ഏതാണ്ട് ഗോവിന്ദസ്വാമി കണക്കെയാണ് ആര്‍തര്‍റോഡ് ജയിലില്‍ കഴിയുന്നത്. 

മുംബൈ ഹൈക്കോടതിയില്‍ തന്റെ വക്കാലത്തുമായി നടക്കുന്ന ചില വക്കീലാന്‍മാരോട് 'പണി നിര്‍ത്തിക്കൊള്ളാന്‍' കസബ് പറഞ്ഞതായാണ് രഹസ്യം. എന്നാല്‍, വക്കീലാന്‍മാര്‍ പുറത്തുവന്ന് മാധ്യമങ്ങളോട് അന്ന് പറഞ്ഞത് 'ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയില്‍ വിശ്വാസമില്ലെന്ന്' കസബ് വ്യക്തമാക്കിയെന്നാണ്. 


കസബിനുവേണ്ടി ഹൈകോടതിയില്‍ പോയിരുന്ന അഡ്വ.അമിന്‍ സോള്‍ക്കര്‍, അഡ്വ. ഫര്‍ഹാനോ ഷാ എന്നിവരുടെ ചിന്ത, വക്കാലത്ത് നമ്മടെ വക്കീലാനെ എങ്ങാനും കസബ് ഏല്‍പ്പിച്ചാലോ എന്നായിരുന്നു. 'ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയില്‍ വിശ്വാസമില്ലെന്ന്' കസബ് പറഞ്ഞെന്ന് പുറത്തുപറഞ്ഞതോടെ തന്ത്രം ഫലിച്ചു. കസബിന്റെ പ്രശ്നം എന്താണെന്ന് പഠിച്ച് പറയാന്‍ അവന്റെ ഈ അഭിഭാഷകരെതന്നെ കോടതി പണിയേല്‍പ്പിച്ചു. അങ്ങനെ കസബിന്റെ അനുവദാമില്ലാതെതന്നെ അയാളുടെ വക്കാലത്തും ക്ഷേമാന്വേഷണവും രണ്ടുപേര്‍ക്ക് തന്നെ വീതിച്ചുകിട്ടി. ഒരുവെടിക്ക് രണ്ടുപക്ഷി. ഹബ്ബടാ.. മുംബൈയിലെ ഓരോ വക്കീലാന്‍ പുത്തിയേ...




വീഡിയോ കോണ്‍ഫറന്‍സ് വഴി വിചാരണ നേരിട്ട കസബ് ക്യാമറക്കുനേരെ തുപ്പിയത് സ്വന്തം അഭിഭാഷകരോടുള്ള രോഷം കൊണ്ടാണെന്ന് ആരുകണ്ടു. നമ്മടെ വക്കീലാന്റെ കയ്യിലെങ്ങാന്‍ അജ്മല്‍ കസബിന്റെ വക്കാലത്ത് കിട്ടിയിരുന്നെങ്കില്‍...ഇതിനിടയില്‍ തൃശൂരെ കോടതിയില്‍ വക്കീലാന്‍ കസബിന്റെ കാര്യം പറഞ്ഞതോര്‍ക്കുന്നു. സൌമ്യ സംഭവം നടന്ന വള്ളത്തോള്‍ നഗര്‍ റെയില്‍വെ സ്റ്റേഷന്‍ പരിസരം സന്ദര്‍ശിക്കാന്‍ അനുവാദം തരണമെന്ന വക്കീലാന്റെ അപേക്ഷ കോടതി പരിശോധിക്കുന്നതിനിടെയാണിത്. 


വക്കാലത്ത് ഏറ്റെടുക്കുമ്പോള്‍ കേസും സംഭവവും പഠിക്കണമെന്നും സ്ഥലം സന്ദര്‍ശിക്കേണ്ടത് കോടതി അനുമതിയോടെയല്ലെന്നും സര്‍ക്കാര്‍ വക്കീല് ഈസമയം പ്രതികരിച്ചു. എന്നാല്‍ കോടതി നേരിട്ട് സ്ഥലം പരിശോധിക്കണമെന്ന് വക്കീലാന്‍ വാദിക്കുകയായിരുന്നു. 'അതിന്റെ ആവശ്യമില്ലെന്നും വേണ്ടിവന്നാല്‍ മാത്രമേ കോടതിക്ക് നേരിട്ട് പരിശോധിക്കേണ്ടൂ'വെന്നുമാണ് അപേക്ഷയില്‍ തീര്‍പ്പ്. 'മുംബൈ ഹൈക്കോടതി അജ്മല്‍ കസബിന്റെ അപേക്ഷയില്‍ സ്ഫോടനം നടന്ന സ്ഥലം കോടതി നേരിട്ട് പരിശോധിക്കാന്‍ നിശ്ചയിച്ചതായാണ്' വക്കീലാന്‍ തൃശൂരെ കോടതിയെ ബോധ്യപ്പെടുത്തിയത്. 




എന്നും കസബ് മനസ്സിലുള്ള വക്കീലാന് മുംബൈ ഭീകരാക്രമണ കേസിലെ പ്രതിഭാഗം വക്കാലത്ത് കിട്ടേണമേ എന്ന് ആരെങ്കിലും ഒരാള്‍ മുട്ടിപ്പായി പ്രാര്‍ഥിക്കാതിരിക്കില്ല.


V
I
V
I
V
I
V
I
V
I
V
I
V
I
V
I
V
I
V
I
V



ഇതുകണ്ട് ആരെങ്കിലും ആമേന്‍  പറയാതിരിക്കുകയുമില്ല!




...............................................................
.................................................

No comments:

Post a Comment