വക്കീലാണ്..ദേ കോട്ട് കണ്ടാ..
നിയമോന്നറിയേല. എന്നാലും വാദിക്കും...
സത്യംമാത്രേ പറയൂ.
.സത്യമല്ലാതൊന്നും നിങ്ങളോട് പറയേംഇല്ല

Monday 1 August 2011


എന്റെ വക്കീലാനേ...
ദ്തൊന്ന് നിര്‍ത്തിക്കൂടെ



അതെ, ഇപ്പട്ത്ത് മ്മടെ ഒരു ടീച്ചര്‍ കോടതീ വന്നൂട്ടോ. ഓര് ഉച്ചനേരത്താ വന്നത്. വെറ്തേ വന്നതാ. കോടതീലൊക്കെ ചുറ്റിക്കറങ്ങി. ന്ന്ട്ട് മ്മളെ വന്നുകണ്ടു. 'ഓനെ ആര്‍ക്കെങ്കിലും ഒന്ന്കൊന്നൂടെ...നോട്ടം കണ്ടാല്‍തന്നെ പേട്യാവും. അവന് ഒരുമാതിരി രോഗാ. പെണ്ണങ്ങളെകണ്ടാല്‍ ഇളകള രോഗം. കേസൂംകൂട്ടോം ഒന്നും വേണ്ട, ആ കുട്ടീടെ ആര്‍ക്കെങ്കിലും ബ്ടവരുമ്പോ ഓന്റെ കഴുത്ത്വെട്ട്യാപോരെ...ഓനൊന്നും വച്ചൂണ്ടിരിക്കാന്‍മേല. കൊല്ലണം. കൊന്നൊടുക്കണം'.
ടീച്ചറ് കേറി കോടതി വരാന്തേല് നിന്ന്ട്ടോ. ആന്നേരത്താ കോടതി പിര്യേണത്. കൊറേ പോലീസുകാര്ടെ കൂടെ ആ സ്വാമി പുറത്തേക്ക് വന്നു. വരുംവഴിക്ക് വരാന്തേടട്ത്ത് നിന്ന ടീച്ചറമ്മേടെ മോത്തേക്ക് ഒര് നോട്ടത്രെ. ടീച്ചറമ്മ ഭയന്ന് മറ്റൊര്ട്ത്തേക്ക് മാറിനിന്നു. 



ആ ടീച്ചറ് പറഞ്ഞപ്പോഴാണ് എനിക്കുംതോന്നീത് ഈ സ്വാമിക്ക് വേണ്ടി വന്നവന്‍മാരൊന്ന് കാണണംന്ന്.
അയമ്മ പാവം. ഓര് ആ പെണ്‍കുട്ടീടെ കേസ് കാണാന്‍ വന്നതാ. ഉള്ളില് മുഴോന്‍ സ്വാമ്യോടുള്ള രോഷാ. ഓര്‍ക്ക്ണ്ട് വക്കീലാനോടും ദേഷ്യം. ങക്കങ്ങ്ട് ഇത് നിര്‍ത്തീക്കൂടെ വക്കീലാനേ. ഞാനും ഒരു വക്കീലായീട്ട് പറ്യാ. ന്തിനാ ങ്ങ്നത്തോര്ടെ കേസുംകൊണ്ട് ന്തിനാ ബ്ടെ വന്നത്. ആ ടീച്ചറമ്മേടെ പോലെ വേറേംണ്ട് പെണ്ണങ്ങള്. ങ്ങ്ടെ വക്കാലത്തില്‍ രോഷോള്ളോര്.


ബ്ടെ ഉള്ള എത്ര പെണ്‍വക്കീലന്‍മാരാ ങ്ങക്കെതിരെ വര്‍ത്താനോം പറഞ്ഞ് വരാറുള്ളത്ന്ന് അറ്യോ. 'ന്ന് വിസ്താരം കേള്‍ക്കാന്‍ പോയപ്പോ ആ സ്വാമീടൊരു നോട്ടം കാണണംട്ടാ. ചോര കുടിക്കണപോല്യാണ്. ആ വക്കീലാനും ഓരോന്ന് ചോദിച്ചഴീമ്പോ പെണ്ണങ്ങളെ നോക്കി കണ്ണിറുക്കും'-ശര്യാണോ വക്കീലാനെ. ഒരീസം വരണം. കോടതീല്. ഈ പെണ്‍മ്പിള്ളേരും ടീച്ചറമ്മേംക്കെ പറേണത് ശരിയാണോന്ന്.



കോടതീവച്ച് കണ്ട സീനിയര്‍ അഭിഭാഷകയാണ് വക്കീലാനോട് ഈവക കാര്യങ്ങള്‍ സംസാരിച്ചതും ആവലാതി ആറിയിച്ചതും. കേട്ടപ്പോള്‍ 'മാധവിക്കുട്ട്യമ്മോട് ജാനു പറഞ്ഞ കഥ'പോലുണ്ട്. കമലസുരയ്യയുടെ 'ജാനു പറഞ്ഞകഥ' എന്ന കഥയില്‍ ശങ്കുണ്ണിനായരെന്ന കഥാപാത്രം ജാനുവിനെ നോക്കുമ്പോളുള്ള സീന്‍. ചോരകുടിക്കുന്ന പോലെയുള്ള നോട്ടത്തോട് പ്രതികരിക്കുന്ന പണ്ടുകാലത്തെ നാടന്‍ പെണ്‍കുട്ടികളെ ചൂണ്ടിക്കാണിച്ചതാവാം മാധവികുട്ടി.


'എന്റെ മാധവിക്കുട്ട്യമ്മേ..തോണീല് പോകുമ്പോ തോണി തൊഴയണ മനുഷ്യന്‍ ഇന്റെ മോന്തയ്ക്ക് എടയ്ക്കെടയ്ക്ക് ഒരോ നോട്ടം. നോട്ടംച്ചാലോ, വല്ലാത്തൊരു നോട്ടം. ഇന്റെ മോറ് തൊളയണപോലെ. കൊറേ നേരം സഹിച്ചു. പിന്നെ ഞാന്‍ എല്ലാരും കേക്ക്ച്ചിലെ അടപ്പേലെ ലക്ഷ്യേമോട് പറഞ്ഞു.


-അറിയാണ്ട് ചോയിക്ക്യാട്ടോ ലക്ഷ്യേമെ. തോണി കുത്തുമ്പോ ദൃഷ്ടി പെണ്ണങ്ങടെ മോത്തക്കാവണംന്ന് വെല്ല നെയമോണ്ടോ?. ലക്ഷ്യേമ ചിറിച്ചു ചിറിച്ചു ഉരുണ്ടു. ലക്ഷ്യേമ തിരിഞ്ഞ് ഇരുന്നൂന്ന്ട്ട് ചോയിക്ക്യാ. കേട്ടില്ലേ ശങ്കുണ്യാരെ, ജാനൂന്റെ ചോദ്യം? അയിന് ഉത്തരം പറേണ്ടത് ങ്ങളാ.


അയാളുടെ പേരാ ശങ്കുണ്യാര്. ഞാന്‍ അപ്ളേ അറിഞ്ഞുള്ളൂ. ഇന്റെ വിചാരം തോണിക്കാരന്‍ താമന്റെ വല്ലോരും ആവുന്നേര്‍ന്ന്. താമന്‍ പനി പിടിച്ച് കെടപ്പിലേര്‍ന്ന്, അദോണ്ടാ ഈ ശങ്കുണ്യാര് പൊറപ്പെട്ടത്. ലെക്ഷ്യേമടെ ചാര്‍ച്ചക്കരനാത്രെ. മടമ്പിലെന്നു പറയും. ഞാന്‍ ആദ്യം കാണണ്. കണ്ടാപ്പോ എന്താ പറ്േണ്ട്? നെറം കറത്തിട്ട്വല്ലാ വെളുത്തിട്ട്വല്ല. ഒരു ഇര് നെറം. ഒത്ത തടീം പൊക്കോം. നെഞ്ഞത്തൊക്കെ പണച്ചൊണങ്ങാ. കാദില് ചോന്ന കല്ലുവച്ച കട്ക്കനുണ്ട്. പല്ലിനുമാത്രം കൊറച്ച് ദൂഷ്യണ്ട്. മുറ്ക്കീട്ടാന്നാ തോന്നണ്. ഒക്ക കറത്തടക്കുണു. ന്നാലും ചിറിക്കുമ്പോ വെല്യ മടുത്തോന്നൂല്യ. ഏതായാലും ലെക്ഷ്യേമടെ വാക്ക് കേട്ടപ്പോ ഈ ശങ്കുണ്യാര് അങ്ങ്ട് ഇല്യാണ്ടായി ട്ടോ.


ഇങ്ങനെ പ്രതികരിക്കാന്‍ നോക്കുമ്പോ അന്ന് കാലത്തെ പൂവാലന്‍വര്‍ഗത്തിന്റെ ദൃഷ്ടി പിന്‍വലിയുമായിരുന്നു. ഇന്നത്തെ പ്രതികരണം ഭയന്നിട്ടാണെന്ന് കാമാസുരന് തോന്നിയാല്‍ പിന്നെ പെണ്ണിനെ വച്ചേക്കില്ലെന്നാ നാടിന്റെ അനുഭവം. ഇവിടെയും കോടതിയിലെത്തുന്ന ചില വക്കീലത്തികളും മറ്റും സ്വാമിയെ എഴുന്നേല്‍പ്പിക്കും വിധം വേഷഭൂഷാധികളോടെ വരുന്നുണ്ടെന്ന് പറയുന്നത് കോടതിയലക്ഷ്യമല്ല. നേരത്തെ പറഞ്ഞിരുന്നല്ലോ, നമ്മടെ സ്വാമി കാമക്കണ്ണോടെ പടിഞ്ഞാട്ടഭിമുഖമായി ഇരുന്നിരുന്ന കാര്യം. അതിന് പ്രധാന പ്രേരണ ഇത്യാദി വിഷയങ്ങളായിരുന്നു; അല്ല, വേഷങ്ങളായിരുന്നു. വേഷംകെട്ടെന്നും പറയാം. 
ജാനു പറഞ്ഞ കഥയില്‍ അത്തരത്തില്‍ ഒരുവളെ എടുത്തുപറയുന്നുണ്ട്.


'ന്നാലും രാവിലെ കാപ്പീടെ വെള്ളംകൂടി കുടിക്കാതെ പൊറപ്പെട്ടതല്ലേ? തലചിറ്റല് തൊടങ്ങീണ്ടാര്‍ന്നു. ചായപ്പീട്യേല് കേറി ഞങ്ങളൊക്കെ ഒരു പാകത്ത് ഇരുന്നു. നൊമ്മടെ കോന്ത്രന്‍പല്ലി കമലാക്ഷീണ്ട് ആ ശങ്കുണ്യാര്ടെ അടുത്തേക്ക് ചേര്‍ന്ന് ഇരുന്ന് മോത്തക്ക് നോക്കി ചിറിക്കുന്നു. ആയ്! നാണ ല്യാത്ത വക! പീട്യേലൊള്ളൊരൊക്കെ അത് കണ്ടുന്നു പറഞ്ഞാപ്പോരെ? അവര്‍ക്കെന്താ? കമലാക്ഷീടെ സമ്മന്തക്കാരനാന്നു വിചാരിച്ചിട്ടുണ്ടാകും. 




'കമലാക്ഷ്യേ, ഞാന്‍ പറഞ്ഞു. കമലാക്ഷ്യേ...ഏറെ ഇങ്ങനെ ചിറിക്കണ്ട, ആ പല്ലൊക്കെ ചായേല് വീഴുംന്ന്. അപ്പൊ ഓള്ങ്ങ്ട്ട് ഇല്യാണ്ടായി. ശങ്കുണ്യാര് അപ്പോ എന്റെ മോത്തക്ക് നോക്കി ഒരു കണ്ണിറ്ക്ക്. വല്ലാത്തൊരു മനുഷ്യന്‍'.


ഇത്തരം കാമക്കണ്ണും ഞരമ്പുരോഗവുമാണ് ചികില്‍സിച്ച് മാറ്റപ്പെടേണ്ടത്. എന്നാല്‍, കാമാസുരനെ കുസൃതികാട്ടി ഉണര്‍ത്തുമ്പോള്‍ പ്രണയത്തിന്റെ കൊലയറ പൂക്കും. അത് മണിയറയേക്കാള്‍  ഭീകരമാണെന്ന് ഒരു കയ്യുള്ളവന്റെയാണെങ്കിലും കയ്യില്‍കിട്ടിയാല്‍. കാമാസക്തി മൂത്താല്‍ വക്കീല്‍കോട്ടിനുള്ളിലായാലും അളന്നെടുക്കാന്‍ ഏതു സ്വാമിക്കുമാകും. സൌമ്യയെന്ന പെണ്‍കുട്ടിയെ അയാള്‍ പിച്ചിചീന്തിയത് അത്തരം കാമാസ്ക്തി മൂത്തിട്ടാണ്. ലേഡീസ് കമ്പാര്‍ട്ടുമെന്റില്‍ തനിച്ചുകയറിയ സൌമ്യയെ പ്ളാന്‍ ചെയ്തിട്ടാണ് അയാള്‍ ക്രൂരമായി ആക്രമിച്ചതും പുറത്തേക്ക് തള്ളിയിട്ട് വലിച്ചുകൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചതും. 




'ന്റെ വക്കീലാനെ ഇതൊക്കെ അറിഞ്ഞിട്ടും ങ്ങ്ള് എന്തിനാണപ്പാ ആ ഒരുമ്പെട്ടവനുവേണ്ടി വാദിക്കാന്‍ വന്ന്രിക്ക്ണ്'.


വക്കീലത്തി ഒടുവില്‍ വക്കീലാനെ പണ്ടാരംപിരാകിയാണ് വക്കീല്‍പ്പുരയില്‍ നിന്ന് പുറത്തേക്കിറങ്ങിയത്.



No comments:

Post a Comment